‘ബോഡിയോയ്‌ഡുകള്‍’ വളര്‍ത്താന്‍ അനുമതി തേടി ശാസ്‌ത്രജ്‌ഞര്‍


ന്യൂയോര്‍ക്ക്‌: തലച്ചോറില്ലാത്ത മനുഷ്യശരീരങ്ങള്‍ സൃഷ്‌ടിച്ചു വളര്‍ത്താന്‍ അനുമതി തേടി ശാസ്‌ത്രജ്‌ഞര്‍. ബോഡിയോയ്‌ഡുകള്‍ വൈദ്യശാസ്‌ത്രത്തില്‍ വിപ്ലവം സൃഷ്‌ടിക്കുമെന്നു സ്‌റ്റാന്‍ഫോര്‍ഡ്‌ സര്‍വകലാശാലയിലെ ശാസ്‌ത്രജ്‌ഞരായ ഡോ.കാര്‍സ്‌റ്റന്‍ ചാള്‍സ്വര്‍ത്ത്‌, പ്രഫസര്‍ ഹെന്റി ഗ്രേലി, പ്രഫസര്‍ ഹിരോമിറ്റ്‌സു നകൗച്ചി എന്നിവര്‍ അവകാശപ്പെട്ടു.
ബോഡിയോയ്‌ഡുകള്‍ സാധാരണ മനുഷ്യനുമായി ശാരീരികമായി സാമ്യമുള്ളതായിരിക്കും. പക്ഷേ അവയ്‌ക്കു ബോധമോ വേദനയോ ഉണ്ടാകില്ല. അവയവദാനത്തിന്‌ ആളുകളെ കിട്ടാനുള്ള ബുദ്ധിമുട്ട്‌ ബോഡിയോയ്‌ഡുകള്‍ പരിഹരിക്കുമെന്നാണ്‌ അവകാശവാദം. കൃത്രിമമായി വളര്‍ന്ന ഇത്തരം ശരീരങ്ങള്‍ക്ക്‌ ‘അവയവങ്ങള്‍, ചര്‍മം, കോശങ്ങള്‍ എന്നിവ പരിധിയില്ലാതെ നല്‍കാന്‍ കഴിയുമെന്ന്‌ ഈ ഗവേഷകര്‍ വാദിക്കുന്നു. ഈ സാങ്കേതികവിദ്യ ഗുരുതരമായ ധാര്‍മ്മിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നാണു തടസവാദം. എന്നാല്‍, ധാര്‍മ്മിക പരിധികള്‍ ലംഘിക്കാതെ ബോഡിയോയ്‌ഡുകള്‍ സാധ്യമാകുമെന്നാണു ശാസ്‌ത്രജ്‌ഞര്‍ അവകാശപ്പെട്ടു. മെഡിക്കല്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുന്ന ശവശരീരങ്ങള്‍ മുതല്‍ മെഡിക്കല്‍ പരീക്ഷണങ്ങള്‍ക്കായി കോശ സാമ്പിളുകളും അവയവങ്ങളും വരെ ശാസ്‌ത്രത്തിനു ശരീരങ്ങള്‍ ആവശ്യമാണെന്നത്‌ ശാസ്‌ത്രജ്‌ഞര്‍ വാദിക്കുന്നു. യു.എസില്‍ മാത്രം, അവയവമാറ്റ ശസ്‌ത്രക്രിയയ്‌ക്കുള്ള വെയിറ്റിങ്‌ ലിസ്‌റ്റില്‍ ഒരു ലക്ഷത്തിലധികം രോഗികളുണ്ട്‌;അവരില്‍ പലരും ഒരു അവയവം ലഭ്യമാകുന്നതിനുമുമ്പ്‌ മരിക്കും മനുഷ്യാവയവങ്ങള്‍ മൃഗങ്ങളില്‍ സൃഷ്‌ടിക്കാനുള്ള ഗവേഷണം നടക്കുന്നുണ്ട്‌. എന്നാല്‍, അവയ്‌ക്ക് മനുഷ്യ ശരീരത്തിന്റെ പ്രധാന സ്വഭാവങ്ങള്‍ പകര്‍ത്താനുള്ള കഴിവ്‌ കുറവാണ്‌.
മനുഷ്യകോശങ്ങളില്‍നിന്നു ബോഡിയോയ്‌ഡുകളെ നിര്‍മിച്ചാല്‍ അവയവദാനത്തിനു കാത്തിരിക്കുന്നവര്‍ക്ക്‌ ആശ്വാസമാകുമെന്നാണു പ്രധാന വാദം. മൂലകോശങ്ങള്‍ ഉപയോഗിച്ച്‌ ഇത്തരം മനുഷ്യരെ സൃഷ്‌ടിക്കാന്‍ കഴിയും. മൂല കോശങ്ങള്‍ ഉപയോഗിച്ച്‌, യഥാര്‍ത്ഥ മനുഷ്യ ഭ്രൂണങ്ങളുടെ ആദ്യ വികസന ഘട്ടങ്ങളെ അനുകരിക്കുന്ന ഘടനകള്‍ സൃഷ്‌ടിക്കാന്‍ ഗവേഷകര്‍ക്ക്‌ ഇതിനകം കഴിഞ്ഞിട്ടുണ്ട്‌. അതേസമയം, ജര്‍മ്മനിയിലെ ബെര്‍ലിനിലെ എക്‌ടോലൈഫ്‌ പോലുള്ള കൃത്രിമ ഗര്‍ഭപാത്രങ്ങള്‍ക്കുള്ളില്‍ ഭ്രൂണങ്ങള്‍ വികസിപ്പിക്കാനുള്ള സാധ്യത പുതിയ ഗവേഷണം തുറന്നിട്ടുണ്ട്‌.
ഗവേഷകര്‍ എഴുതുന്നു. മസ്‌തിഷ്‌ക വികാസത്തെ തടയുന്നതിനുള്ള ജനിതക സാങ്കേതിക വിദ്യ ഉപയോഗിച്ചാണു ബോഡിയോയ്‌ഡുകളെ സൃഷ്‌ടിക്കാന്‍ കഴിയുമത്രേ. അവയവമാറ്റം ആവശ്യമുള്ളവര്‍ക്ക്‌ സ്വന്തം കോശങ്ങളില്‍നിന്ന്‌ അവയവം കേ്ലാണ്‍ ചെയ്യാന്‍ കഴിയും. ഇത്‌ തികഞ്ഞ രോഗപ്രതിരോധ പൊരുത്തം ഉറപ്പാക്കുന്നു. ഒരു രോഗിയുടെ ഡി.എന്‍.എയില്‍നിന്ന്‌ ഉരുത്തിരിഞ്ഞ ബോഡിയോയ്‌ഡുകള്‍ ഉപയോഗിക്കുന്നത്‌ ഡോക്‌ടര്‍മാര്‍ക്ക്‌ മരുന്നുകള്‍ പരിശോധിക്കാനും ചികിത്സ ആരംഭിക്കുന്നതിനുമുമ്പ്‌ അവയെ എങ്ങനെ ബാധിക്കുമെന്ന്‌ കൃത്യമായി കാണാനും കഴിയും. ഈ ആവശ്യത്തോട്‌ ലോകരാജ്യങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്നും ഗവേഷകര്‍ക്ക്‌ അറിയേണ്ടതുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *